ഇന്ത്യന്‍ ഉപഗ്രഹ വേധ മിസെെല്‍ ബഹിരാകാശ നിലയത്തിന് ഭീഷണി, മുന്നറിയിപ്പുമായി നാസ
ബഹിരാകാശ യുദ്ധത്തിനു ശേഷിയുള്ള നാലാമത്തെ രാജ്യം എന്ന നേട്ടം കൈവരിച്ചുകൊണ്ട് ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഉപഗ്രഹ വേധ മിസൈലിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് പരീക്ഷണത്തിന് നാലു ദിവസത്തിനു ശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെ നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ വ്യക്തമാക്കിയത്.ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചിരുന്നു. ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്നും നൂറുകണക്കിന് ചെറു കഷ്ണങ്ങളായി ചിതറിയ ഉപഗ്രഹ ഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെത്തുക സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി . ഇവ കണ്ടത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദേഹം പറഞ്ഞു .
Photo Courtesy : Google/ images are subject to copyright
.