ചന്ദ്രൻെറ ദക്ഷിണ ദ്രുവത്തിലേക്ക് ചന്ദ്രയാൻ 2 മായി ജി.എസ്.എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നു.
ചന്ദ്രൻെറ ദക്ഷിണ ദ്രുവത്തിലേക്ക് ചന്ദ്രയാൻ 2 മായി ജി.എസ്.എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നു. ഇന്ത്യയ്ക്കിത് അഭിമാന നിമിഷം. ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2.43നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്.
വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു. 17 ദിവസം ചന്ദ്രയാന്‍–2 ഭൂമിയെ വലംവയ്ക്കും.
സെപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍–2 ചന്ദ്രോപരിതലത്തിലിറങ്ങും. വിക്ഷേപണം വൈകിയതിനാല്‍ യാത്രാപഥത്തിലും പരിക്രമണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആഗസ്ത് അവസാനം ചന്ദ്രപഥത്തിലെത്തുന്ന പേടകം ചന്ദ്രനെ വലംവയ്ക്കും.
‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2.
ചന്ദ്രന്റെ പ്രതലവും പേടകവും തമ്മിലുള്ള ദൂരം 100 കിലോമീറ്ററാകുമ്പോൾ പേടകത്തില്‍നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെടും. സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിച്ച് ചന്ദ്രനെ വലംവയ്ക്കുന്ന ലാന്‍ഡര്‍ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന സ്ഥലം സ്വയം തീരുമാനിക്കും.
നേരത്തെ അവസാന നിമിഷം സാങ്കേതിക തകാരാര്‍ കണ്ടെത്തിയതിനാൽ അതീവജാഗ്രതയിലായിരുന്നു ഐഎസ്ആർഒ. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത.
ഇന്ത്യയിലെ കോടികണക്കിന് ജനങ്ങളുടെ പ്രാര്‍ഥനകളുടെഫലമായി ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിച്ചുയർന്നത്.
Photo Courtesy : Google/ images are subject to copyright