വൈദ്യുതിബോർഡിന്റെ കുടിശ്ശിക എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയ സാഹചര്യത്തിൽ ബോർഡിന് സ്വകാര്യമേഖലയിൽനിന്നും സർക്കാരിൽനിന്നും കിട്ടേണ്ട 2000 കോടി രൂപ എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചു. കുടിശിക പിരിച്ചെടുത്തില്ലെങ്കിൽ നഷ്‌ടം ബോർഡിനാണെന്നും അറിയിച്ചു. ഈ നഷ്‌ടം ഉപഭോക്താവിൽ നിന്നും ഈടാക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
ഒറ്റത്തവണ തീർപ്പാക്കലിലൂടെ എത്രയുംവേഗം ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കുടിശ്ശിക പലതും നിയമക്കുരുക്കിലാണ്. പല സെക്‌ഷനുകളിലും ഇപ്പോൾ പത്തുശതമാനത്തിലേറെ മീറ്ററുകൾ കേടാണ്. കേടായ മീറ്ററുകൾ മാറ്റിവയ്ക്കും. കേന്ദ്രത്തിൽനിന്നുള്ള ധന സഹായം ഉപയോഗിച്ച് സ്മാർട്ട് മീറ്ററുകൾ ഏർപ്പെടുത്തും.
പുതുക്കിയ നിരക്കനുസരിച്ച് വരുമാനംകിട്ടുമ്പോൾ ബോർഡിന്റെ നഷ്ടം നാലുവർഷത്തിനുള്ളിൽ നികത്താനാവുമെന്നാണ് കമ്മിഷൻ പറഞ്ഞത്.
Photo Courtesy : Google/ images are subject to copyright