ഉന്നാവ് കേസിന്റെ വിചാരണ അടിയന്തരമായി ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി.

ഉന്നാവ് കേസിന്റെ  വിചാരണ അടിയന്തരമായി ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി.

ഉന്നാവ് കേസിന്റെ വിചാരണ അടിയന്തരമായി ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. കേസ് വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കും. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം, ദിവസവും വാദം കേള്‍ക്കണം. വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.

ഉന്നാവ് പെണ്‍കുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.

ഉന്നാവ് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും വിധി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രസ്താവിക്കുമെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിക്ക് 20 ലക്ഷവും അമ്മയ്ക്ക് 5 ലക്ഷവും യുപി സര്‍ക്കാര്‍ നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.

പെണ്‍കുട്ടി നിലവില്‍ വെന്റിലേറ്ററിലാണ് യാത്രചെയ്യാന്‍ കഴിയുന്ന അവസ്ഥയാണെങ്കില്‍ എയര്‍ ലിഫ്റ്റിലൂടെ ഡല്‍ഹി എയിംസിലേക്കെത്തിക്കാന്‍ കോടതി ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജീവന്‍ അപകടത്തിലാണ് എന്നും ഭീഷണിയുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചത്‌കൊണ്ട് തന്നെ പെണ്‍കുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും 24 മണിക്കൂറും കേന്ദ്ര സേനയായ സിആര്‍പിഎഫിന്റെ സുരക്ഷ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പരമോന്നധ കോടതി.

ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി സംഭവത്തില്‍ പൊട്ടിത്തെറിച്ചു. എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച അമിക്കസ് ക്യൂറി വി ഗിരി വികാരഭരിതനായി. ഇതുപോലൊരു കേസ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.