പിഎസ് സി പരീക്ഷയിലെ ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് മാറിയേക്കും.
പിഎസ് സി പരീക്ഷയിലെ ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് മാറിയേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് സി.ഐ. ഇതുമായി ബന്ധപ്പെട്ട് ശുപാര്‍ശ നല്‍കി. ഇതിനോടപ്പം തന്നെ പിഎസ്‌സി നൽകിയ പരാതിയും അന്വേഷിക്കും.
യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളും എസ്‌എഫ്‌ഐ നേതാക്കളുമായ ആര്‍.ശിവരഞ്ചിത്ത് ,പി.പി.പ്രണവ് എന്നിവർ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ മുന്‍നിരയിലെത്തിയത് ക്രമക്കേടിലൂടെയെന്ന് പി.എസ്.സി വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
പോലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിക റദ്ദാക്കുമോയെന്നടക്കമുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന പി.എസ്.സി യോഗത്തിൽ തീരുമാനിക്കും. അതേസമയം എസ്എഫ്െഎ നേതാവും രണ്ടാം റാങ്കുകാരനുമായ പ്രണവ് ഒളിവിലാണ്.
പ്രതികളായ ഇരുവരും ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷിക്കാന്‍ പി.എസ്.സി വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright