റെയിൽപാതയ്ക്ക് സ്ഥലം നൽകുന്നവർക്ക് ജോലിനൽകാൻ തീരുമാനം.
റെയിൽപാതയ്ക്ക് സ്ഥലം നൽകുന്നവർക്ക് ജോലിനൽകാൻ തീരുമാനം. തെക്കുവടക്ക് അതിവേഗ റെയില്‍പാതയ്ക്ക് സ്ഥലം നൽകുന്നവർക്കായിരിക്കും ജോലി നൽകുക. നവംബറിലാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ 1463 രൂപയാകും ടിക്കറ്റ് നിരക്ക്.
അലൈന്‍മെന്റിന് അനുമതി ലഭിച്ചതോടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലുമണിക്കൂര്‍ കൊണ്ടെത്താവുന്ന വേഗ റെയിൽപാതയുടെ പ്രാരംഭനടപടികൾ ആരംഭിച്ചു. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും പ്രാഥമിക ധാരണയായി. കിലോമീറ്ററിന് 2 രൂപ 75 പൈസ യാത്രക്ക് ചെലവാകും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ 532 കിലോമീറ്റര്‍ ദൂരമുണ്ട് അതിനാൽ അത്രയും സഞ്ചരിക്കാന്‍ 1463 രൂപ നൽകേണ്ടിവരും.
ഈ പദ്ധതിയുമായി ബന്ധപ്പെട്ടു സ്ഥലം നല്‍കുന്നവര്‍ക്ക് ജോലിയും നല്‍കും. പദ്ധതി ലാഭകരമാക്കാന്‍ റോ–റോ സര്‍വീസുകളും നടത്തും. വേഗ ട്രെയിനിന് പത്ത് സ്റ്റോപ്പുകളാണ് ഉള്ളത്. വിശദമായ പദ്ധതി റിപ്പോര്‍ട്ടിനുള്ള ഏരിയല്‍ സര്‍വേ നടത്താന്‍ ഹൈദരാബാദിലെ ജിയോനോ എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright