ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.
കൊച്ചി മരടിലെ അനധികൃതമായി പണിത ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മരടില്‍ പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്ളാറ്റ് സന്ദര്‍ശിക്കാനെത്തിയതാണ് അദ്ദേഹം.
സന്ദര്‍ശനത്തിനിടെ ഫ്‌ളാറ്റുടമകള്‍ ചീഫ് സെക്രട്ടറിക്കു നേരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും, അതേ സമയം ഫ്ലാറ്റിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം വേണ്ട നടപടികള്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ എസ. സുഹാസ് അറിയിച്ചു. സര്‍ക്കാര്‍ അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം മുപ്പത്തിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനാണ് കോടതിയുടെ അന്ത്യശാസനം. ഇത് കണക്കിലെടുത്തായിരിക്കും സർക്കാറിൻെറ നീക്കം. ഫ്‌ളാറ്റ് പൊളിച്ച് 20-നകം ചീഫ് സെക്രട്ടറി നേരിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുളള തീരുമാനം മരട് പഞ്ചായത്ത് അധികൃതരുമായും ജില്ലാ ഭരണകൂടവുമായും ചീഫ് സെക്രട്ടറി ചർച്ച നടത്തിയ ശേഷമേ തീരുമാനിക്കു.
ഇതിനിടെ മരടിലെ ഫ്ലാറ്റ് പൊളിച്ച് നീക്കണമെന്ന ഉത്തരവിനെതിരെ ചില ഫ്ലാറ്റുടമകൾ സുപ്രീംകോടതിയില്‍ ഹർജികൾ നല്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright