മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴ തുക നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴ തുക നിശ്ചയിക്കാമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം പിഴനിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പിഴ നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
കേന്ദ്രസർക്കാറിൻെറ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടികൾ സ്വീകരിക്കും. അതുവരെ സംസ്ഥാനത്ത് ഉയര്‍ന്ന പിഴ ഈടാക്കില്ല, ബോധവത്കരണം തുടരും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
പിഴ തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാവുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് കര്‍ശന നടപടികളുണ്ടാവില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. ഉത്തരവ് ലഭിച്ചതിനുശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മദ്യപിച്ചുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയുടെ പിഴ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തുകയിൽ നിന്നും കുറയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാൽ ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ പകുതിയായി കുറയ്ക്കണമെന്ന നിര്‍ദേശം പരിഗണിച്ചേക്കും. ഇപ്പോൾ നിശ്ചയിട്ടുള്ള പിഴ തുകകളുടെ 50 ശതമാനമെങ്കിലും കുറയ്ക്കാനാണ് കേരള സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
Photo Courtesy : Google/ images are subject to copyright