ഇന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യയാത്രയുമായി ഡൽഹിയിലെ സർക്കാർ ബസ്സുകൾ.
ഇന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യയാത്രയുമായി ഡൽഹിയിലെ സർക്കാർ ബസ്സുകൾ. ആം ആദ്മി പാര്‍ട്ടിയുടെതാണ് ഈ നടപടി. സ്ത്രീ സുരക്ഷാ ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. ഇതിലൂടെ സർക്കാർ നൽകിയ വാക്കുകൾ ഒന്നൊന്നായി പാലിക്കുകയാണ്.
3700 ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ഉള്‍പ്പെടുന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം. ഈ പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. ശേഷം നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് പണം നല്‍കും.
രക്ഷാ ബന്ധന്‍ ദിനത്തില്‍ എന്റെ സഹോദരികള്‍ക്കുള്ള സമ്മാനം എന്ന് പറഞ്ഞാണ് അരവിന്ദ് കെജ്രിവാള്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്ഥലങ്ങളിലും സിസിടിവി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ 290 കോടി രൂപയാണ് ഓഗസ്റ്റില്‍ ചേര്‍ന്ന സംസ്ഥാന സര്‍ക്കാരിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ വകയിരുത്തിയത്.
സ്ത്രീകള്‍ക്ക് ബസ്സുകളില്‍ സുരക്ഷിത യാത്ര നല്‍കാനുള്ള അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിന്‍റെ നടപടിയുടെ ഭാഗമാണിതെന്നും ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ട്വീറ്റ് ചെയ്തിരുന്നു.
നോയിഡ-എന്‍.സി.ആര്‍ സര്‍വിസുകളിലും എയര്‍പോര്‍ട്ട് ഉള്‍പ്പടെയുള്ള പ്രത്യേക സര്‍വിസുകളിലും സൗജന്യ യാത്ര ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ സര്‍വീസിലെയോ ലോക്കല്‍ സര്‍വീസിലെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്ത്രീകള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കില്ല.
Photo Courtesy : Google/ images are subject to copyright