കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു, ഇന്നും സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു, ഇന്നും സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ഡ്രൈവറുമാരുടെ കുറവിനെത്തുടർന്നാണ് ഇന്നും സർവിസുകൾ റദ്ധാക്കിയത്. ഇന്ന് ഡ്യൂട്ടിയുള്ളവരെ ഇന്നലെ നിര്‍ബന്ധിച്ച് ഡ്യൂട്ടിയെടുപ്പിച്ചിരുന്നു. രണ്ടുദിവസം തുടർച്ചയായി ഡ്യൂട്ടിയെടുത്തവര്‍ ഇന്ന് ഡ്യൂട്ടിക്ക് എത്തിയില്ല.
ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയും ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് മാത്രം 103 സര്‍വ്വീസുകള്‍ റദ്ദാക്കി. ഇന്ന് കൂടുന്ന യോഗത്തിൽ താല്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുന്ന കാര്യം ചര്‍ച്ചചെയ്യും.
1140 ഷെഡ്യൂളുകളാണു ഇന്നലെ റദ്ദാക്കിയത്. റദ്ദാക്കിയതിൽ കൂടുതലും ഓർഡിനറി സർവീസുകളാണ് അതിനാൽ യാത്രാക്ലേശം ഏറ്റവുംകൂടുതൽ ബാധിച്ചത് ഗ്രാമങ്ങളിലുള്ളവർക്കാണ്. ഇതോടെ കളക്ഷനിലും വലിയ കുറവുണ്ടായി.
ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 2530 താത്കാലിക ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. ഇതോടെ ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമായി. 179 ദിവസത്തിലധികം തുടര്‍ച്ചയായി ജോലിയില്‍ തുടരുന്ന എംപാനല്‍ ഡ്രൈവര്‍മാരെ ജൂണ്‍ 30നു പിരിച്ചുവിറ്റായിരുന്നു. ഇവരില്‍ ചിലരെ ദിവസവേതനത്തില്‍ ജോലിക്കു നിയോഗിച്ചിരുന്നു.
ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് താത്കാലിക ഡ്രൈവർമാരെ നിയോഗിക്കരുതെന്നു കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
Photo Courtesy : Google/ images are subject to copyright