കൊച്ചി നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
കൊച്ചി നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിലാണ് നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് കോടതി വിമര്‍ശിച്ചത്. സർക്കാർ കൊച്ചി കോര്‍പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണ്, എന്തിന് ഇങ്ങനെയൊരു നഗരസഭായെന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നഗരസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് നടപടികൾ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. കൊച്ചി നഗരമധ്യത്തില്‍ കൂടി പോകുന്ന പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെമുതല്‍ നിരവധി പരാതികളുണ്ടായിരുന്നു. കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് നഗരസഭയ്‌ക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്. കൊച്ചിയെ സിംഗപ്പൂരാക്കണമെന്നില്ല, എന്നാൽ ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും കോടതി വിമർശിച്ചു.
വര്‍ഷാവര്‍ഷം ചെളി നീക്കുന്നതിന് വേണ്ടി സർക്കാർ കോടികളാണ് ചിലവഴിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ചെളിനീക്കല്‍ പൂര്‍ത്തിയാകുന്നില്ല. സർക്കാരിന് നഗരസഭയയെ പിരിച്ചുവിട്ടുകൂടെയെന്നാണ് കോടതി ചോദിക്കുന്നത്. ഇതിനെക്കുറിച്ചുള്ള സർക്കാരിൻ്റെ നിലപാട് അടുത്തദിവസംതന്നെ അറിയിക്കണമെന്നും കോടതി അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് പലയിടങ്ങളിലും പോളിങ് മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷമായ വിമർശനം.
Photo Courtesy : Google/ images are subject to copyright