പതിനഞ്ച് ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍.
പതിനഞ്ച് ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് പണം ഈടാക്കേണ്ടതില്ലെന്നാണ് ഡൽഹി സര്‍ക്കാരിന്റെ തീരുമാനം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായത്. ഓഗസ്റ്റിലാണ് 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതി ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സ്വന്തമായി വീടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് വാടകയ്ക്ക് താമസിക്കുന്നവരെക്കൂടി ഈ പദ്ധതിയില്‍ സർക്കാർ ഉള്‍പ്പെടുത്തി. സൗത്ത്, വെസ്റ്റ് ഡല്‍ഹി പ്രദേശങ്ങളിള്‍ ഉള്ളവരാണ് ഈ ആനുകൂല്യം കൂടുതല്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ ബില്‍ തുക സര്‍ക്കാർ നൽകും.
നേരത്ത 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് മാസം 800 രൂപയാണ് നൽകേണ്ടിയിരുന്നത്. ഈ തുകയാണ് സർക്കാർ വഹിക്കുന്നത്. കൂടാതെ 201 മുതല്‍ 400 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപയോക്താക്കളുടെ ബിൽ തുകയിൽ 50 ശതമാനം സബ്‌സിഡി കൊടുക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 2500 കോടി രൂപയാണ് ചിലവ് വരുക.
Photo Courtesy : Google/ images are subject to copyright