പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപ് ഭാരപരിശോധനനടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി.
പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപ് ഭാരപരിശോധനനടത്തി റിപ്പോർട്ട് ഹൈ കോടതിയിൽ സമർപ്പിക്കണമെന്ന് സർക്കാരിന് നിർദേശം നൽകി. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. സംസ്ഥാന സർക്കാരിന് തിരിച്ചടി നൽകുന്നതാണിയുത്തരവ്.
പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍.ഡി.എസ് കമ്പനി ഭാരപരിശോധനയുടെ ചെലവ് മുഴുവന്‍ വഹിക്കണമെന്നും, എന്നാല്‍ സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെകൊണ്ട് ഭാര പരിശോധന നടത്താമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. വിദഗ്ധസംഘത്തിൻ്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്, എന്നാൽ മേല്‍പ്പാലത്തിലെ വിള്ളലുകൾ ഭാരപരിശോധന നടത്താനാവാത്ത തരത്തിലുള്ളതാണ് എന്നാണ് ഇത് സംബന്ധിച്ച് സർക്കാരിൻ്റെ വിശദീകരണം.
Photo Courtesy : Google/ images are subject to copyright