ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മേധാവി ആയി തെരഞ്ഞെടുത്തു.
ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മേധാവി ആയി തെരഞ്ഞെടുത്തു. കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിൻറെ ഭാഗമായാണ് പ്രതിരോധ മേധാവിയെ തിരഞ്ഞെടുത്തത്. നിലവില്‍ കരസേന മേധാവിയാണ് ബിപിൻ റാവത്ത്. ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫാകുന്ന ആദ്യത്തെ വ്യക്തിയാണ് ബിപിന്‍ റാവത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉന്നത സൈനിക തസ്തിക സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഈ തസ്തികയിലേക്ക് പേര് പ്രഖ്യാപിക്കുന്നത്. 1999ലെ കാര്‍ഗില്‍ പോരാട്ടത്തില്‍ സൈനിക പ്രകടനം പരിശോധിച്ച സമിതിയാണ് ഈ ശുപാര്‍ശ ആദ്യമായി നല്‍കിയത്.
കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സായുധ സേനകളുടെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയില്‍ ഏകോപിപ്പിക്കുകയാണ്പ്രതിരോധ മേധാവിയുടെ പ്രധാനചുമതല. സൈനിക മേധാവിമാര്‍ക്ക് തുല്യമായി നാലു സ്റ്റാര്‍ ഉള്ള ജനറല്‍ പദവിയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റേത്. അതേസമയം പ്രോട്ടോക്കോള്‍ പ്രകാരം സൈനിക മേധാവിയേക്കാള്‍ മുകളിലാണ്.
സൈന്യവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയുടെ പ്രധാന ഉപദേശകനായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. ലഫ്റ്റനറ്റ് ജനറല്‍ മനോജ് മുകുന്ദ് നാരാവനെ കരസേനയുടെ പുതിയ മേധാവിയാകും.
Photo Courtesy : Google/ images are subject to copyright