ദേശീയ പൗരത്വ ഭേദഗതി ബില്‍ 2019 ലോക്‌സഭ പാസാക്കി.

ദേശീയ പൗരത്വ ഭേദഗതി ബില്‍ 2019 ലോക്‌സഭ പാസാക്കി.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്ലാണ് ലോക്‌സഭയിൽ പാസ്സാക്കിയത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയത്.

വോട്ടെടുപ്പ് സമയത്ത് 391 പേരാണ് സഭയില്‍ ഉണ്ടായിരുന്നത്. 311 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 80 പേര്‍ ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തു. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. രാജ്യസഭ പാസ്സാക്കിയാല്‍ രാഷ്‌ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും. കഴിഞ്ഞ ലോക്സഭ ബില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ബില്‍ അസാധുവാകുകയായിരുന്നു.

നിശിചത കാലാവധി മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് പൗരത്വം അനുവാദിച്ചു നല്‍കുന്ന ബില്ലാണ് ഇത്. ഇന്ത്യയിലെ മുസ്ലിംകള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

രാജ്യമാകെ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കും. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകളെ ബില്ലിൻ്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന. എന്‍ഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. വ്യാഴാഴ്ചക്കുള്ളില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. രാജ്യസഭയില്‍ ബില്‍ പാസായാല്‍ പ്രതിപക്ഷം ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.