ലയണല്‍ മെസി മികച്ച ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്കാരത്തിനർഹനായി.
ലയണല്‍ മെസി മികച്ച ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്കാരത്തിനർഹനായി. ആറാം തവണയാണ് മെസ്സി ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഈ നേട്ടത്തോടെ മെസി റൊണാള്‍ഡോയെ പിന്നിലാക്കി. 2015ന് ശേഷം മെസിയുടെ ആദ്യ ബലോന്‍ ദ് ഓര്‍ പുരസ്കാരമാണ്.
മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസ്സിയുടെ ഈ നേട്ടം. ലിവര്‍പൂളിൻ്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്.
മെസ്സിയെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ ലീഗ് ചാമ്പ്യന്‍മാരാക്കിയതുകൊണ്ടും അര്‍ജൻറീനയെ കോപ അമേരിക്ക ടൂര്‍ണമെൻറില്‍ സെമിയിലെത്തിച്ചതിനാലുമാണ്.
അമേരിക്കന്‍ വനിതാ താരം മെഗാന്‍ റപിനൊ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടിയത്. കൂടാതെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ലിവര്‍പൂള്‍ താരം അലിസണ്‍ ബക്കറും, യുവതാരത്തിനുള്ള കോപ്പ പുരസ്കാരം യുവൻറസ് ഡിഫന്‍ഡര്‍ മത്തയാസ് ഡി ലൈറ്റനുമാണ് നേടിയത്.
Photo Courtesy : Google/ images are subject to copyright