ചന്ദ്രയാൻ-2ൻ്റെ ഭാഗമായ വിക്രം ലാന്‍ഡറിൻ്റെ അവശിഷ്ടങ്ങള്‍ നാസ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി.
ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2ൻ്റെ ഭാഗമായ വിക്രം ലാന്‍ഡറിൻ്റെ അവശിഷ്ടങ്ങള്‍ നാസ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. വിക്രം ലാന്‍ഡറിൻ്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ 7നാണ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നാസയ്ക്കു നഷ്ടമാകുന്നത്. പിന്നീട് ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. എന്നാല്‍ ലാന്‍ഡറിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം ഇന്നാണ് നാസ പുറത്തുവിട്ടത്.
നാസയുടെ എല്‍ആര്‍ ഒര്‍ബിറ്റര്‍ ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശാസ്ത്രജ്ഞനായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ലാന്‍ഡര്‍ പതിക്കുന്നതിന് മുൻപും ശേഷവുമുള്ള ചന്ദ്രോപരിതലത്തിൻ്റെ ചിത്രങ്ങള്‍ പഠനവിധേയമാക്കി നിഗമനത്തിലെത്തിയതെന്ന് നാസ പറയുന്നു.
സെപ്റ്റംബര്‍ 7ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്‍ഡിങ് നടത്തുമ്പോഴാണ് വിക്രം ലാന്‍ഡര്‍ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്ന് തെന്നിമാറിയത്. പിന്നീട് ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. എന്നാൽ ഐഎസ്ആര്‍ഒ ഇതുവരെ നാസയുടെ ഈ കണ്ടെത്തലിനോട് പ്രതികരിച്ചിട്ടില്ല.
Photo Courtesy : Google/ images are subject to copyright