കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം നാളെ കൊച്ചിയിൽ.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം നാളെ കൊച്ചിയിൽ. കൊച്ചി വിമാനത്താവളത്തിലേയും, പരിസരപ്രദേശങ്ങളിലെ ആശുപത്രികളിലെയും മുന്നൊരുക്കങ്ങൾ സന്ദർശിക്കും. ഈമാസം ഒന്നിനുശേഷം ചൈനയില്‍ നിന്നെത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആകെ 11പ്പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത് 1300 പേരാണ് അതിൽ 237പേരുടെ നില അതീവഗുരുതരമാണ്. ഫ്രാന്‍സ്, അമേരിക്ക, ഓസ്ട്രേലിയ, നേപ്പാല്‍, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ വിളിച്ചുവരുത്തി.
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിച്ചതോടെ 13 നഗരങ്ങൾ അടച്ചിടാൻ തീരുമാനിച്ചു. ചൈനയില്‍ 1287പേര്‍ക്കാണ് വൈറസ് ബാധ സ്ഥീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ 1900 പേര്‍ നിരീക്ഷണത്തിലുമാണ്. അതിനാൽ ചൈനയിലെ പുതുവല്‍സരആഘോഷ പരിപാടികൾ മാറ്റിവച്ചു.
ചൈനയില്‍ നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ നാലുപേര്‍ ആശുപത്രിയിലും ആറുപേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. പെരുമ്പാവൂര്‍, ചങ്ങനാശേരി സ്വദേശികളാണ് എറണാകുളം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായാണ് നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധന ഫലം ലഭിക്കുന്നതുവരെ ഇവര്‍ ഐസലേഷന്‍ വാര്‍ഡുകളിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright