ഇറ്റലിയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ 42 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
ഇറ്റലിയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ 42 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയവരെയാണ് ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
തിരിച്ചെത്തുന്നവരെ ഐസൊലേഷനിലാക്കണം എന്നാണു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 42 മലയാളികളെയാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. ഇവരുടെ രക്തസാന്പിളുകള്‍ എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം നെഗറ്റീവ് ആകുന്നതുവരെ ഇവര്‍ ആശുപത്രിയില്‍ തുടരും. ദോഹ വഴിയെത്തിയ സംഘത്തെ മുൻകരുതലിൻ്റെ ഭാഗമായാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഇവരിൽ ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
കോവിഡ് 19 ലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ ആശുപത്രി നിരീക്ഷണത്തിലുളള രണ്ടു വയസ്സുളള കുട്ടിയുടെ ഉൾപ്പെടെ 24പ്പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. എറണാകുളം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നു പേരുടയെും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ 23 പേര്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് 19 രോഗ ഭീഷണി വര്‍ധിച്ച സാഹചര്യത്തിൽ വിമാനത്താവളത്തില്‍ പരിശോധനകൾ കര്‍ശനമാക്കി. ജില്ലയില്‍ ആകെ 347 പേര്‍ നിരീക്ഷണത്തിലുണ്ട്.
Photo Courtesy : Google/ images are subject to copyright