കണ്ടത് കേട്ടതും ഒന്നുമല്ല, നാട്യങ്ങളില്ലാത്ത നായകനാണ് രാഹുൽ ഗാന്ധി എന്ന ആ വലിയ മനുഷ്യൻ.
രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ ഇരയുടെ സഹോദരന്‍ ഇന്നൊരു പൈലറ്റാണ്. അതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് അധികമാര്‍ക്കും അറിയില്ല. 2012 ല്‍ തൻ്റെ സഹോദരി കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവന്‍ 19 വയസുകാരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. എന്നാൽ ഇന്ന് യു.പിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമയിലെ ട്രെയിനിംഗ് പൂര്‍ത്തിയായി പറക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന പയ്യനാണ് അവൻ.
ഡൽഹിയിൽ ക്രൂരമായി പിഡീപ്പിക്കപ്പെട്ട നിർഭയ എന്ന പെൺകുട്ടിയുടെ സഹോദരനെ ആരുമറിയാതെ പഠിപ്പിച്ച് പൈലറ്റ് ആക്കിയ രാഹുൽ ഗാന്ധി ഇന്നു വരെ ആ സത്യം വിളിച്ചു പറഞ്ഞിട്ടില്ലയെന്നതാണ് മറ്റൊരു സത്യം. സൈന്യത്തിൽ പൈലറ്റ് ആവണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്ന അവൻ്റെ സ്വപ്നങ്ങൾക്ക് ചേച്ചിയുടെ മരണം വലിയൊരു ആഘാതമായിരുന്നു. എന്നാൽ ആ സ്വപ്നങ്ങൾക്ക് ഇന്നൊരു ജീവൻ നൽകിയത് രാഹുൽ ഗാന്ധിയാണ്.
സഹോദരിയുടെ മരണത്തിനു ശേഷം തകർന്നു നിന്ന അവനെ അവനെ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഈക്കാര്യങ്ങൾ പുറത്ത് അറിയിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വവും രാഹുലും നിര്‍ഭയയുടെ കുടുംബത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ രാഹുൽഗാന്ധിക്ക് ഈക്കാര്യം മറ്റുള്ളവർ അറിയുന്നതിൽ താൽപര്യമില്ലെങ്കിലും ഞാൻ ആ സത്യം പറയുന്നു എന്ന് പറഞ്ഞത് നിർഭയയുടെ മാതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഉദാര മനസിന് തൻ്റെ മകന്‍ പാത്രമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പഠനത്തിൻ്റെ പൂർണ ചെലവും രാഹുൽ ഗാന്ധിയുടെ വകയായിരുന്നു. മകൻ പൈലറ്റായി കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പ്രത്യേക നന്ദിയുണ്ടെന്നും നിർഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. അവൻ പൈലറ്റായി കാണണമെന്ന് ഏറെ ആഗ്രഹിച്ചത് നിർഭയ ആയിരുന്നു. സഹോദരൻ്റെ നേട്ടം അവൾ ഇപ്പോൾ നോക്കിക്കാണുന്നുണ്ടാകുമെന്നും ആശാ ദേവി കണ്ണ് നിറഞ്ഞു പറഞ്ഞു.
Photo Courtesy : Google/ images are subject to copyright