കൊറോണ വൈറസ് ബാധ: യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കാൻ തീരുമാനം.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. റിപ്പോർട്ട് ചെയ്യാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടിയെന്നും അധികൃതർ അറിയിച്ചു. അവർ രോഗം മറച്ചുവെച്ചത് മറ്റുള്ളവരിലേക്ക് പടരാന്‍ കാരണമായതായും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
ഇതിനിടെ പത്തനംതിട്ട ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒഴിവാക്കി. കൂടാതെ ബസ്സിലെ ജീവനക്കാരോട് മാസ്‌ക് ധരിക്കാനും അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട കോടതിയിലെ സാധാരണ നടപടികള്‍ അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചു. വിവാഹം ഉള്‍പ്പടെയുള്ള പരിപാടികള്‍ കഴിയുമെങ്കില്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാൻ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ടയില്‍ അഞ്ചും കൊച്ചിയില്‍ മൂന്നു വയസുകാരനുമടക്കം നിലവില്‍ സംസ്ഥാനത്ത് ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇനിയും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗം ചേര്‍ന്ന് വിലയിരുത്തിയത്. രോഗ ബാധിതരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright