കർണാടക കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിനായി അതിർത്തികൾ തുറന്നു നൽകും
ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ കർണാടക കേരളത്തിലേക്കുള്ള അതിർത്തി അടച്ചിരുന്നു. ഇത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയതോതില്‍ ബാധിച്ചിരുന്നു. കർണാടക കേരളത്തിൽ നിന്നുള്ള ഗതാഗതം റോഡിൽ വലിയ തോതിൽ മണ്ണിട്ട് തടഞ്ഞിരുന്നു.
കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ചര്‍ച്ച നടത്തിയിരുന്നു. ഇതിൻ്റെ ഫലമായി മൂന്ന് വഴികൾ കർണാടകം തുറന്നു തരാമെന്ന് സമ്മതിച്ചു.
മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിനായി കേരളത്തിന് കർണാടക തുറന്നു നൽകുന്നത്.
അതേസമയം, വിരാജ്‌പേട്ട്- കൂട്ടുപുഴ വഴിയുള്ള ഗതാഗതം തുറന്നു കൊടുത്തിട്ടില്ല. ഈ റൂട്ട് തുറന്നുനൽകുന്നതിനോട് പ്രാദേശിക തലത്തിൽ നിന്നും വലിയ എതിർപ്പാണുള്ളത്,അതുകൊണ്ട് തന്നെ ഈ റൂട്ട് തുറക്കില്ല.
Photo Courtesy : Google/ images are subject to copyright