രാജ്യത്ത് അർദ്ധരാത്രി മുതൽ 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ.
രാജ്യത്ത് ഇന്നുമുതൽ 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ തീരുമാനം നടപ്പിലാകും.
ഇത് രാജ്യത്ത് എല്ലായിടത്തും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശളിലും തീരുമാനം നടപ്പിലാകും. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ചില സംസ്ഥാനങ്ങളിൽ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഈ തീരുമാനം.
അശ്രദ്ധയോടെയാണ് എല്ലാവരും ഇതിനെ നോക്കികാണുന്നതെങ്കിൽ രാജ്യം ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുത്. നിങ്ങളെല്ലാവരും വീടുകളില്‍ തന്നെ കഴിയുക. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് സുരക്ഷിതമായിരിക്കാനുള്ള ഏക പോംവഴിയെന്നും, വ്യാപനത്തിൻ്റെ വേഗത കൂടിയതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും, വ്യാപനം ഇനിയും കൂടിയാൽ പ്രതിരോധത്തിൻ്റെ കാഠിന്യം ഇനിയും കൂടുമെന്നും അദ്ദേഹം പറഞ്ഞു.
വികസികത രാജ്യങ്ങള്‍ പോലും മഹാമാരിക്കു മുന്നില്‍ തകര്‍ന്നു നില്‍ക്കുന്ന ഈ ഘട്ടത്തിൽ, നമുക്ക് സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Photo Courtesy : Google/ images are subject to copyright