സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. കൂടാതെ 1,10,299 പേരാണ് നീരീക്ഷത്തില്‍ കഴിയുന്നത്. കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. കൊല്ലത്തു കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ്-19 ബാധയായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 13 പേര്‍ക്ക് വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. ഒരാളുടെ കാര്യത്തിൽ ഇതുവരെ വ്യക്തയായിട്ടില്ല. ഇന്നാണ് ഇ രോഗബാധയുള്ളവരുടെ എണ്ണം ഇതുവരെവച്ച് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം. അതിനാൽ തന്നെ സ്ഥിതി കൂടുതല്‍ ഗൗരവത്തിലാണ് എന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധിപേരുമായി ബന്ധപ്പെട്ടവരാണ്, അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകൻ്റെ യാത്രയുടെ വിശദാംശങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പൊതുപ്രവര്‍ത്തകനു യോജിച്ച രീതിയിലല്ല അദ്ദേഹം പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിമർശിച്ചു.
Photo Courtesy : Google/ images are subject to copyright