ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം.
സംസ്ഥാനത്തെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇക്കര്യത്തിൽ അഭിപ്രായം എടുത്തശേഷമായിരിക്കും തുടർന്നടപടികളിലേക്ക് പോവുക.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്, എന്നാൽ എല്ലാ ജീവനക്കാരുടെയും സാലറി നിർബന്ധമായും നല്കണമോയെന്ന കാര്യത്തിൽ വ്യക്തതയായില്ല.
എല്ലാമന്ത്രിമാരും ഒരു ലക്ഷം വീതം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയും,സ്‌പീക്കറും ഇതിനോടകം തന്നെ നൽകിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ ചെയ്യുന്നതുപോലെ സർക്കാർ ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുത്തില്ലെങ്കിൽ അവരുടെ ശമ്പളം വെട്ടികുറയ്ക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എല്ലാ സർക്കാർ ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
ഇതുവരെ ശമ്പളം സ്വീകരിക്കുന്നതിന് ഉത്തരവിറങ്ങിയില്ല, നിയമവശങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും ഉത്തരവിറക്കുന്നതെന്നും അറിയിച്ചു. ബുധനാഴ്ച്ച ചേരുന്ന യോഗത്തിൽ ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യും. സാലറി ചലഞ്ചിൽ ഭൂരിഭാഗം ജീവനക്കാരും പങ്കെടുക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.
Photo Courtesy : Google/ images are subject to copyright