കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ റെഡ് സോണിലും മറ്റ് 10 ജില്ലകൾ ഓറഞ്ച് സോണിലും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിലും മറ്റ് 10 ജില്ലകൾ ഓറഞ്ച് സോണിലും ആകുമെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
കണ്ണൂരിൽ 2,592പ്പേർ, കാസർകോട് 30126പ്പേർ, കോഴിക്കോട് 2770പ്പേർ, മലപ്പുറത്ത് 2465പ്പേരാണ് നിരീക്ഷണത്തിലുള്ളത്. റെഡ്‌സോൺ ആയിട്ടുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. കോട്ടയം, ഇടുക്കി ജില്ലകൾ നേരത്തെ ഗ്രീൻ സോണിലായിരുന്നു, എന്നാൽ അവിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ആ ജില്ലകളെ ഓറഞ്ച് സോൺ ആക്കി.
ഓറഞ്ച് സോണിലുള്ള ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ സീൽ ചെയ്യും. മുൻസിപ്പൽ അതിർത്തികൾക്കുള്ളിലാണ് ഇത്തരം കേസുകൾ വന്നാൽ അവിടെ വാർഡുകളാണ് അടിസ്ഥാനമായി എടുക്കുക. ഇത്തരം വാർഡുകൾ പൂർണമായും സീൽ ചെയ്യും. കോർപ്പറേഷനുകളാകുമ്പോൾ ഡിവിഷനുകളാണ് ഹോട്ട്സ്പോട്ടിന് അടിസ്ഥാനമാക്കുക.
ഇവയിൽ ഏതൊക്കെയാണ് ഹോട്ട് സ്പോട്ട് പരിധിയിൽ വരികയെന്ന് അതാത് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Photo Courtesy : Google/ images are subject to copyright