പ്ളാസ്മാ തെറപ്പിക്ക് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് തുടക്കമാകുന്നു.

പ്ളാസ്മാ തെറപ്പിക്ക് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് തുടക്കമാകുന്നു.

പ്ളാസ്മാ തെറപ്പിക്ക് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് തുടക്കമാകുന്നു. രോഗം ഭേദമായവരുടെ ശരീരത്തില്‍ നിന്നുള്ള ആൻ്റിബോഡി ഉപയോഗിച്ച് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിൽസിക്കുന്നത് രീതിയാണ് പ്ലാസ്മ തെറാപ്പി. രാജ്യത്ത് ആദ്യമായി ഇത് തുടക്കമാവുന്നത് നമ്മുടെ സംസ്ഥാനത്താണ്. അതിനായി ആരോഗ്യപ്രവത്തകർ രോഗം ഭേദമായവരോട് പ്ളാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത കാണിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ഐ സി എം ആര്‍ കേരളത്തിന് ക്യൂബന്‍ മരുന്നുപയോഗിക്കുന്നതിനും സമൂഹ വ്യാപന പഠനത്തിനും അനുമതി നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ രക്തത്തിൽ നിന്നും വൈറസിനെതിരെ പ്രവർത്തിക്കുന്ന ആൻ്റിബോഡി വേർതിരിച്ചെടുത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിൽസിക്കുന്ന രീതിക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെ‍ഡിക്കല്‍ റിസര്‍ച്ചിൻ്റെ അനുമതി ലഭിച്ചിരിക്കുന്നത്.

രോഗം ഭേദപ്പെട്ട ആളുടെ ശരീരത്തിലെ ആൻ്റിബോഡിയുടെ അളവ് തൃപ്തികരമെങ്കില്‍ ആ വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെ രക്തത്തില്‍ നിന്ന് പ്ളാസ്മ വേര്‍തിരിച്ചെടുക്കും. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഈ ചികില്‍സാ രീതിക്ക് കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു.

കേരളത്തില്‍ രോഗികളില്‍ പരീക്ഷിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെയും അനുമതിലഭിക്കണം. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നാളജിയാണ് ആന്റിബോഡി പരിശോധന നടത്തുക.

സംസ്ഥാനത്തിന് ഐ സി എം ആര്‍ കോവിഡ് രോഗികളില്‍ ക്യൂബന്‍ മരുന്നായ ഇന്‍ര്‍ഫെറോണ്‍ അല്‍ഫ 2 ബി ഉയോഗിക്കുന്നതിനും, ആൻ്റിബോഡി പരിശോധനയിലൂടെ സമൂഹവ്യാപനം ഉണ്ടോയെന്ന് പഠിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.