സംസ്ഥാനത്ത് ഇന്ന് 12പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
വീഡിയോ സ്റ്റോറി കാണുന്നതിനായി…Click Here: shorturl.at/amAIU
സംസ്ഥാനത്ത് ഇന്ന് 12പ്പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ അവലോകനത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ നാലുപേര്‍ക്കും കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും വന്നതാണ്, ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെ കിട്ടിയതാണ്.
ഇന്ന് 13പ്പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതുവരെ 357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 258 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,36,195 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അതിനായി നാലു ലാബുകള്‍ നാലുദിവസംകൊണ്ട് പ്രവര്‍ത്തന സജ്ജമാകുമെന്നും, 14 ജില്ലകള്‍ക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ലാബുകളില്‍ ടെസ്റ്റുകള്‍ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക അതിർത്തിയിലൂടെ നമ്മുടെ സംസ്ഥാനത്ത് നിന്നും രോഗികൾക്ക് പോകാൻ കഴിയാത്ത കുറെ നാളായുള്ള പ്രശ്‌നമാണ്, ഇന്നും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു. ഇങ്ങനെയുള്ള സംഭവങ്ങൾ ഇനി നടക്കാതിരിക്കാൻ രോഗികളെ നമ്മുടെ സംസ്ഥാനത്തെ ആശുപത്രികളിൽ എത്തിക്കാൻ നോക്കും, കൂടാതെ അത്യാവശ്യഘട്ടങ്ങളിൽ ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളതയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഈറ്റ, കാട്ടുവള്ളി, കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയില്‍ നിന്ന് തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കും, ബീഡി തൊഴിലാളികള്‍ക്ക് വീട്ടില്‍ തെറുത്ത ബീഡി എത്തിക്കുന്നതിനായി സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കും. ലോട്ടറി തൊഴിലാളികള്‍ക്ക് ആശ്വാസ സഹായമായി 1000 രൂപ വീതവും, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ ലഭിക്കാത്ത 1,30,000പ്പേർക്ക് 1000 രൂപവീതവും, മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright