രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കടന്നു: 6412പ്പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കടന്നു. 6412പ്പേർക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. അതിൽ 503 പ്പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ന് രാജസ്ഥാനില്‍ ഒരാളും ഗുജറാത്തില്‍ രണ്ടുപേരും കോവിഡ് ബാധിച്ചു മരിച്ചു. കൂടാതെ അസമിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു.
മധ്യപ്രദേശിലും, രാജസ്ഥാനിലും വീടിന് പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കർശന നിർദ്ദേശം നൽകി. ഐ.സി.എം.ആര്‍ കോവിഡ് വ്യാപന മേഖലകളിലും ഹോട്സ്പോട്ടുകളിലും രോഗലക്ഷണമുള്ള എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കികൊണ്ടുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അതിൽ പനി, ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയുള്ളവർ സ്രവ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം.
ഡൽഹിയിലെ കാൻസർ ആശുപത്രിയിൽ ജീവനക്കാർക്ക് കൂടാതെ മൂന്ന് രോഗികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ ഇന്നലെ 12 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഹരിയാനയിലെ 9 സ്ഥലങ്ങള്‍ അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് രോഗത്തിന്‍റെ സമൂഹവ്യാപനം നടന്നതായി സൂചന.ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സൂചന. പലയിടങ്ങളിലായി നടത്തിയ പരിശോധനയിൽ നിന്നും മനസ്സിലാക്കിയത് രോഗം സ്ഥിരീകരിച്ചവരിൽ 40%ആളുകളും വിദേശത്ത് പോകാത്തവരാണ്, കൂടാതെ രോഗികളുമായി സമ്പർക്കമില്ലാത്തവരുമാണെന്നാണ് കണ്ടെത്തൽ.
Photo Courtesy : Google/ images are subject to copyright