ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59,140 ആയി ഉയർന്നു.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59,140 ആയി ഉയർന്നു. ഇറ്റലിയിലാണ് ബാധിച്ച ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്, 14681 പ്പേരാണ് ബാധിച്ച് മരിച്ചത്. എന്നാൽ രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് മുന്നിൽ, 2,76,965 പ്പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 7391 പ്പേരാണ് അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചത്.
സ്പെയിനില്‍ 10,198, ജര്‍മനിയില്‍ 1,275, ഫ്രാന്‍സ് 6507, യുകെ3605 എന്നിങ്ങനെയാണ് കൊറോണബാധിച്ചു മരിച്ചവരുടെ എണ്ണം. ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും യു.എന്‍.സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്‌തു. സിറിയ, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്നതിനാലാണ് ഇങ്ങനെയൊരു ആഹ്വാനം.
ഇന്ത്യയിൽ 2,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 62 പേർ മരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 575 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവുംകൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്‌തത്. കൊറോണ മരണവും മഹാരാഷ്ട്രയിലാണ് കൂടുതൽ. രാജ്യത്ത് ഇതുവരെ 162 പേർ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. റാപിഡ് ടെസ്റ്റിനുള്ള മാർഗനിർദ്ദേശം ഐസിഎംആർ ഇന്ന് പുറത്തിറക്കും.
Photo Courtesy : Google/ images are subject to copyright