കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ- ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
കഴിഞ്ഞദിവസം പ്രധാനമന്ത്രി ഇരുപത് ലക്ഷം കോടി രൂപ മെഗാ സാമ്ബത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ “ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍” പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ.
എംഎസ്എംഇകള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാവായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നാല് വര്‍ഷ കാലാവധിയിലാണ് വായ്പ. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയമുണ്ട്. 100 കോടി വരെ വിറ്റുവരവുള്ള 45 ലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
സ്വയംപര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവര്‍, കുടിയേറ്റ തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ എന്നിവരോട് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി.
“സ്വയം പര്യാപ്ത൦ ” എന്നതാണ് ആത്മനിര്‍ഭറിന്‍റെ അര്‍ത്ഥം. സ്വയം പര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് പാക്കേജിന്‍റെ ലക്ഷ്യം. അതിനായി ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയില്‍ വിഭവോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരിക്കും ഇന്ത്യ ഇനി മുന്നോട്ടു നീങ്ങുക എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
ഏഴ് മേഖലകളിലായി പതിനഞ്ച് നടപടികള്‍ പാക്കേജില്‍ പ്രഖ്യാപിച്ചു. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി. പ്രതിസന്ധിയിലായ ചെറുകിടവ്യവസായങ്ങള്‍ക്ക് വായ്പാരൂപത്തില്‍ കൂടുതല്‍ മൂലധനം. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും അപേക്ഷിക്കാം.
ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി. പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും. നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു. ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി. ടാക്‌സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം.
പ്രതിസന്ധിയിലായ വൈദ്യുതി കമ്പനികള്‍ക്ക് വിപുലമായ സഹായം കുടിശിക തീര്‍ക്കാന്‍ ഉള്‍പ്പെടെ 90,000 കോടി. സര്‍ക്കാര്‍ കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസംകൂടി സാവകാശം. സമ്പദ്ഘടനയിൽ വരുത്തിയ മാറ്റങ്ങൾ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തമായ ശക്തമായ തുടർച്ചയുണ്ടാകും.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചപ്പോഴാണ് സാമ്പത്തിക പാക്കേജ്.
Photo Courtesy : Google/ images are subject to copyright