കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തയാറെടുപ്പുകളുമായി കേന്ദ്രം.
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തയാറെടുപ്പുകളുമായി കേന്ദ്രം. 9, 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളായിരിക്കും ആദ്യം ക്ലാസ്സുകൾ ആരംഭിക്കുക. മാസ്‌ക് ധാരണം, സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാതിനാലാണ് 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതെന്നാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍.
സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും എന്‍സിഇആര്‍ടിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
എന്നാൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം മുതിർന്ന കുട്ടികൾക്ക് ക്‌ളാസ്സുകൾ ഉടനടി ആരംഭിക്കില്ല, ഇരിപ്പിടങ്ങൾ ക്രമീകരിക്കാനും, പുതിയ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്കൂളുകൾക്ക് കാലതാമസമുണ്ടാകും. അതിനായി മുതിർന്ന കുട്ടികൾക്ക് ബാച്ചുകളായിട്ടായിരിക്കും ക്ലാസുകൾ ആരംഭിക്കുക.
ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണങ്ങള്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും. ആറാടിയകാലത്തിലായിരിക്കും വിദ്യാർത്ഥികളെ ഇരുത്തുക, ഒരു ബാച്ചിൽ അതിനാൽ ഏകദേശം 15 മുതൽ 20 വിദ്യാർത്ഥികൾ വരെ കാണുള്ളൂ. ഓരോബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക.
എല്ലാ വിദ്യാര്‍ഥികളും ക്ലാസില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടിവരും. തുടക്കത്തില്‍, സ്കൂള്‍ കാന്റീനുകള്‍ പ്രവര്‍ത്തിക്കില്ല, സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസേഷന്‍ സ്ഥാപിക്കും. ആദ്യ കുറച്ച് മാസങ്ങളില്‍ രാവിലെ അസംബ്ലിയും നിരോധിക്കും.
മാതാപിതാക്കളെ സ്കൂള്‍ ക്യാംപസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. കുട്ടികള്‍ വരുന്നതിനുമുമ്പും പോയതിനുശേഷവും ക്ലാസ് മുറികളും പതിവായി സ്പര്‍ശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാരിൻ്റെ പരിഗണനയിലുള്ളത്.
Photo Courtesy : Google/ images are subject to copyright