രാജ്യത്ത് കേന്ദ്രസർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിച്ചു.
രാജ്യത്ത് കേന്ദ്രസർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന ആശങ്കകൾക്കിടയിലാണ് കേന്ദ്രത്തിൻ്റെ ഇങ്ങനൊരു നടപടി.
വിമാന സര്‍വീസ് ആരംഭിക്കുന്നതിനോട് മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് കടുത്ത എതിർപ്പാണുള്ളത്. വ്യോമയാനമന്ത്രാലയം 33 സര്‍വീസ് നിര്‍ദേശിച്ചെങ്കിലും 25 സര്‍വീസ് തുടങ്ങാനേ മഹാരാഷ്ട്ര സമ്മതിച്ചുള്ളൂ. കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്.
ഉംപുന്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശം കാരണം വ്യാഴാഴ്ച്ച മുതലേ ബംഗാളില്‍ നിന്ന് വിമാനമുണ്ടാകൂ. മാര്‍ച്ച് 25നാണ് ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. യാത്രാദൈര്‍ഘ്യം കണക്കിലെടുത്ത് ഏഴ് മേഖലകളാക്കി തിരിച്ചാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.
Photo Courtesy : Google/ images are subject to copyright