ലോക്ഡൗൺ ഇളവുകളിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം.
ലോക്ഡൗൺ ഇളവുകളിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി, എന്നാൽ ഒരു നിബന്ധനയോടാണ് അനുമതി നൽകിയത്. എല്ലാ ജീവനക്കാർക്കും ആരോഗ്യസേതു മൊബൈൽ ആപ് നിർബന്ധമാക്കി, കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ താമസിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. അതിഥി തൊഴിലാളികള്‍ക്ക് തിരിച്ച് അവരവരുടെ സ്വന്തം നാടുകളിലേക്ക് പോകുന്നതിനായി കൂടുതല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിക്കും.
റെഡ് സോണിലുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്കിയിട്ടുണ്ട്, എന്നാൽ 33 ശതമാനം ജീവനക്കാരേ പാടുള്ളൂ. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും ജോലിക്ക് എത്തണം. സ്വകാര്യസ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്, എന്നാൽ അവിടെയും 33 ശതമാനം ജീവനക്കാരെ പാടുള്ളൂ.
ബാർബർ ഷോപ്പുകൾക്ക് റെഡ് സോണിൽ തുറന്ന് പ്രവർത്തിക്കാൻ പാടില്ല, എന്നാൽ ഗ്രീൻ, ഓറഞ്ച് സോണുകളിൽ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും അറിയിച്ചു. ഇന്‍റര്‍നെറ്റ് വാണിജ്യസ്ഥാപനങ്ങള്‍ക്ക് റെഡ് സോണില്‍ ഒഴികെ എല്ലാ ഉല്‍പ്പന്നങ്ങളും വില്‍ക്കാം. ബാങ്കുകള്‍, ബാങ്കിങ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയും കണ്ടെയ്ന്‍മെന്‍റ് സോണുകളിലൊഴികെ തുറക്കാം.
സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡ് അടിസ്ഥാനത്തിലാക്കണമെന്ന് ഡല്‍ഹി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയും യുപിയും ഡല്‍ഹിയിലേയ്ക്കുള്ള പാതകള്‍ അടച്ച് നിയന്ത്രണം കടുപ്പിച്ചു. പ്രത്യേക ട്രെയിനുകളില്‍ വിദ്യാര്‍ഥികള്‍ക്കും സഞ്ചരിക്കാന്‍ അനുമതി നൽകി. അനുമതി ലഭിച്ചതോടെ വിദ്യാർത്ഥികളോട് ജാമിയ ഉൾപ്പെടെയുള്ള സർവ്വകലാശാലകൾ വീടുകളിലേക്ക് പോകാൻ അനുമതി നല്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright