അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.
അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊറോണവൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചികില്‍സ്ക്കുള്ള ഐസിയു ബെഡുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ മുന്നറിയിപ്പ്.
ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, യുപി സംസ്ഥാനങ്ങളിൽ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ക്ഷാമം നേരിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍, ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നും വിലയിരുത്തുന്നു.
കോവിഡ് വ്യാപനത്തിൽ ബ്രിട്ടനെ മറികടന്ന് ഇന്ത്യ. ലോകരാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് രോഗബാധിതരുടെയെണ്ണം മൂന്ന് ലക്ഷത്തോടടുത്തു. ഡൽഹിയിൽ കോവിഡ് മരണം ആയിരം കവിഞ്ഞു.
മഹാരാഷ്ട്രയില്‍ ജൂണ്‍ എട്ട് മുതല്‍ ഐസിയു കിടക്കകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 27 ഓടെ വെന്റിലേറ്ററുകളും ഒഴിവില്ലാതാകും. തമിഴ്‌നാട്ടില്‍ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും ജൂലൈ ഒമ്പതോടെ നിറയും. സമാനമായ സ്ഥിതി തുടര്‍ന്നാല്‍ മറ്റു അഞ്ചു സംസ്ഥാനങ്ങളിലും ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
കൂടാതെ ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 79 ദിവസത്തെ ലോക്ഡൗൺ പിന്നിടുമ്പോൾ രാജ്യത്തെ കോവിഡ് കേസുകളുടെയെണ്ണത്തിൽ റെക്കോർഡ് വർധന തുടരുകയാണ്. ഈ മാസം മാത്രം ഒരു ലക്ഷത്തിനടുത്താണ് രോഗികളുണ്ടായത്. ഇതുവരെ 8,102 പേർ കോവിഡ് ബാധിച്ച് മരിച്ചു, 49.2% പേർ രോഗമുക്തരായിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright