തൃശൂർ ജില്ലയിൽ ഓരോദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം വർദ്ധിക്കുന്നു: നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത.
തൃശൂർ ജില്ലയിൽ ഓരോദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. പലരുടേയും രോഗ ഉറവിടം കണ്ടെത്താനാകാത്തതും ആശങ്ക വർദ്ധിച്ചു. വ്യാഴാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ 14 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പിനു തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല.
സാഹചര്യം ഇങ്ങനെയായതിനാൽ തൃശ്ശൂരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാനായി ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഈ യോഗത്തിന് ശേഷം അറിയാൻ കഴിയും. നിലവിൽ ജില്ലയിൽ ചികില്‍സയില്‍ കഴിയുന്ന 145 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഡോക്ടര്‍മാരും നഴ്‌സും ഉള്‍പ്പെടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിച്ചു. തൃശൂര്‍ ജില്ലയില്‍ വേണമെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. സെന്‍ട്രല്‍ വെയര്‍ഹൗസ് ഗോഡൗണിലെ നാല് ചുമട്ടുതൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗോഡൗണ്‍ അടച്ചിട്ടുണ്ട്. നിലവിൽ എട്ടു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും കോര്‍പറേഷനിലെ പന്ത്രണ്ടു ഡിവിഷനുകളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്, അതിനാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവിടെയും കടുത്ത നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവിടെയുള്ള എല്ലാജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. അതിനാൽ ആശുപതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയിലും കൊക്കാലയിലുമുള്ള ആശുപത്രികളില്‍ ചികിത്സയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയട്ടുണ്ട്. കോര്‍പ്പറേഷന്‍ കോമ്പൗണ്ടിലേയ്ക്ക് കൗണ്‍സിലര്‍മാരുടെയും ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. ഇനിയുള്ള നിയന്ത്രണങ്ങൾ യോഗത്തിന് ശേഷം അറിയാം.
Photo Courtesy : Google/ images are subject to copyright