ഇനി തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വെറും നാലുമണിക്കൂർകൊണ്ട് എത്താം…
ഇനി തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വെറും നാലുമണിക്കൂർകൊണ്ട് എത്താം. തിരുവനന്തപുരം -കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ഇത് നിലവിൽ വന്നാൽ ഒമ്പതുമണിക്കൂറാണ് ലാഭം. തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ ആയാല്‍ പോലും വെറും ഒന്നരമണിക്കൂര്‍. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ പദ്ധതിയാകും സില്‍വര്‍ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന തെക്കു–വടക്ക് വേഗ റെയില്‍പാത.
പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് ബോര്‍ഡ് സമര്‍പ്പിച്ച അലൈന്‍മെന്‍റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഡിപിആര്‍-ന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. വിശദപദ്ധതി റിപ്പോര്‍ട്ട് പ്രകാരം 63941 കോടി രൂപയാണ് ആകെ ചെലവ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. തുടക്കത്തില്‍ ആറ് ബോഗികളും പിന്നീട് 12 ബോഗികളുമുള്ള ട്രെയിൻ ഓടിക്കും.
തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റര്‍ പിന്നിട്ട് കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്ബാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍.
ഡിപിആര്‍ റെയില്‍ മന്ത്രാലയത്തിന് നല്‍കി അനുമതി വാങ്ങിയശേഷം നീതി ആയോഗ്, ധനമന്ത്രാലയം, കേന്ദ്രമന്ത്രിസഭായോഗം തുടങ്ങിവയുടെ അനുമതി. എല്ലാം കൂടി ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാനാണ് കെ.ആര്‍.ഡി.സി.എല്‍ കണക്കുകൂട്ടിയിരിക്കുന്നത്.
രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പുതിയ പാത വരുന്നതോടെ റോഡിലെ കുരുക്കുകള്‍ ഒരുപരിധിവരെ ഒഴിവാക്കാനാകും. ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം യാത്രാസമയം പുതിയ പാതയിലൂടെ വെറും ഒന്നര മണിക്കൂറായി ചുരുങ്ങും.
Photo Courtesy : Google/ images are subject to copyright