സ്വർണ്ണ കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്റ്റഡിയില്‍: പിടിയിലായത് ബാംഗളൂരിൽ നിന്ന്
സ്വർണ്ണ കടത്ത് കേസിൽ സ്വപ്‌ന സുരേഷ് പിടിയിലായി. പിടികൂടിയത് ബാംഗളൂരിൽ നിന്ന്, കസ്റ്റഡിയിലായത് ആറ് ദിവസത്തിന് ശേഷം. എൻഐഎയാണ് പിടികൂടിയത്. രണ്ടാം പ്രതിയായ സ്വപ്ന ഒളിവിൽ പോയത് കുടുംബത്തോടൊപ്പമാണ്. സന്ദീപ് നായർ പിടിയിലായെന്ന് സൂചന, എന്നാലിത് എൻഐഎ സ്ഥിരീകരിച്ചിട്ടില്ല.
നിരവധി രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കിയ കേസാണിത്. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗ് ഉപയോഗിച്ചാണ് സ്വർണ്ണം കടത്തിയത്. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. വിദേശത്ത് കഴിയുന്ന കൊച്ചി സ്വദേശി ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.
നാളെ കൊച്ചി എൻഐഎ ഓഫീസിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവാണ് ഇപ്പോളുണ്ടായിരിക്കുന്നത്. സ്വപ്നയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കൊവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുകയോ ക്വാറന്റൈനില്‍ ആക്കുകയോ ചെയ്യും.
ഒന്നാം പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടാളി പിടിയിലാകുന്നത്. കൊച്ചി കസ്റ്റംസ് ഓഫിലെത്തിയാണ് പ്രാഥമിക ചോദ്യം ചെയ്യൽ. കേസിൽ കൂടുതൽ പ്രതികളുടെ വിവരങ്ങൾ സരിത്ത് ചോദ്യംചെയ്യലിൽ വെളുപ്പെടുത്തിയെന്നാണ് സൂചന. സ്വര്‍ണക്കടത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍വിവാദത്തിന് വഴിതെളിയിച്ചതിനു പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
Photo Courtesy : Google/ images are subject to copyright