അണ്‍ലോക്ക് മൂന്ന്: മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.
അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി തുറക്കുന്നതിനു അനുവദിച്ച യോഗ സെന്റര്‍, ജിംനേഷ്യം എന്നിവയ്ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. അഞ്ച് മുതലാണ് ഇവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിട്ടുള്ളത് എന്നാൽ, കണ്ടെയ്ൻമെൻറ് സോണുകളില്‍ തുറക്കാന്‍ അനുമതിയില്ല.
ആളുകള്‍ തമ്മില്‍ ആറടി ശാരീരികാകലം ഉറപ്പാക്കണം. സ്പാ, സ്വിമ്മിങ് പൂള്, സ്റ്റീം ബാത്ത് തുടങ്ങിയവയും തുറക്കില്ല. 65 വയസ്സിനു മുകളിലുള്ളവര്‍, പത്തു വയസ്സില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, രോഗമുള്ളവര്‍ തുടങ്ങിയവരെ പരമാവധി പ്രവേശിപ്പിക്കരുത്. അടച്ചു പൂട്ടിയ സ്ഥലങ്ങളിലുള്ള ജിംനേഷ്യവും യോഗ സെന്ററുകളും ഉപയോഗിക്കരുത്. കെട്ടിടത്തിനു പുറത്തേക്കു പോകാനും അകത്തേക്കു വരാനും പ്രത്യേക കവാടം വേണം. ദിശ അടയാളങ്ങള്‍ പതിപ്പിച്ചിരിക്കണം. വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തില്‍ വേണം ക്രമീകരണം നടത്താന്‍. ആറടി അകലത്തില്‍ മാത്രമേ ഉപകരണങ്ങള്‍ സ്ഥാപിക്കാവൂ. തുറസായ സ്ഥലങ്ങളിലെ വ്യായാമം പ്രോത്സാഹിപ്പിക്കണം. വ്യായാമം ചെയ്യുന്ന വേളയില്‍ മാസ്ക് ഉപയോഗിച്ചാല്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുമെന്നതിനാല്‍ മുഖകവചം (ഫെയ്സ് ഷീല്‍ഡ്) ധരിക്കണം.
ശീതീകരിച്ച ഹാളുകളില്‍ എ.സി. 24-40 ഡിഗ്രിയിലായിരിക്കണം. അന്തരീക്ഷ ഈര്‍പ്പം 40-70 ശതമാനവും. ആളുകള്‍ തമ്മിലുള്ള സമ്ബര്‍ക്കം ഒഴിവാക്കാന്‍ ഓരോ സെഷനും തമ്മില്‍ 15-30 മിനിറ്റ് ഇടവേളയുണ്ടാവണം. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവ ഇടവേളകളില്‍ നടത്തണം. 95 ശതമാനത്തില്‍ താഴെ ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ ഉള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും കൈകള്‍ കഴുകുന്നതും നിര്‍ബന്ധമാക്കണം. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തുണികൊണ്ടോ ടിഷ്യു കൊണ്ടോ വായയും മൂക്കും മൂടുകയും ഉപയോഗിച്ച തുണിയും ടിഷ്യുവും ശരിയായി നീക്കം ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ സെന്ററുകളില്‍ പ്രവേശിപ്പിക്കാവൂ. താപ പരിശോധന നടത്തണം.
വന്നതും പോയതുമായ സമയം, പേര്, വിലാസം, ഫോണ്‍ നന്പര് തുടങ്ങിയ കാര്യങ്ങളും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright