ശൈത്യകാലത്ത് കോവിഡ് രോഗബാധ രാജ്യത്ത് ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുമെന്ന് നീതി ആയോഗിൻ്റെ മുന്നറിയിപ്പ്
ശൈത്യകാലത്ത് കോവിഡ് രോഗബാധ രാജ്യത്ത് ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുമെന്ന് നീതി ആയോഗിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്നുമാസക്കാലം ഏറെ നിര്‍ണായകമാണെന്നും, അതിനാൽ വൈറസ് ബാധ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കാനും നീതിആയോഗ് മുന്നറിയിപ്പ് നൽകി.
മഞ്ഞുകാലത്ത് വൈറസ് കൂടുതൽ പെരുകാൻ ഇടയുണ്ട്, അതിനാൽ രോഗവ്യാപനം കൂട്ടാൻ ഇടയാക്കുകയും, അത് കൂടുതൽ അപകടകാരിയാകുകയും ചെയ്യും. ലോകം തന്നെ കോവിഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാം തരംഗത്തിനാകും സാക്ഷ്യം വഹിക്കുക.
കൊറോണ വൈറസ് മഹാമാരി പടര്‍ന്ന് എട്ടുമാസക്കാലമായിട്ടും, വൈറസിൻ്റെ പ്രതികരണം, കാലാവസ്ഥയ്ക്ക് അനുസരിച്ച് എങ്ങനെയെല്ലാം മാറുന്നുവെന്നതിനെക്കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണ്. അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ നിര്‍ണായകമാണ്.
ഉത്സവ സീസണുകള്‍ കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ ശീലങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നീതി ആയോഗ് നിർദ്ദേശിച്ചു.
Photo Courtesy : Google/ images are subject to copyright