ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഫലം പുറത്ത് വരുന്നത്: ഇനിയുള്ള മണിക്കൂറുകൾ നിർണായകം.
അമേരിക്ക ഇനി ആരുടെ കൈകളിൽ എന്നറിയാൻ മണിക്കൂറുകൾ മാത്രം. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഫലം പുറത്ത് വരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് 238 വോട്ടുകള്‍ നേടി മുന്നിലാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് 213 വോട്ടുകള്‍ സ്വന്തമാക്കി തൊട്ടുപിന്നിലുണ്ട്. ഈ കണക്കുകള്‍ ഏപ്പോള്‍ വേണമെങ്കിലും മാറിമറിയാം. ജയിക്കാന്‍ ആവശ്യമുള്ളത് 270 ഇലക്ടറല്‍ വോട്ടാണ്. ട്രംപിന് 295 വോട്ടുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് സൂചന.
നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ളോറിഡയും ടെക്സസും പിടിച്ചതോടെയാണ് ട്രംപ് ക്യാമ്പില്‍ ആഹ്ലാദം തുടങ്ങിയത്. അലബാമ, കെന്റക്കി, മിസിസിപ്പി, സൗത്ത് കരോളിന, അര്‍ക്കന്‍സോ പടിഞ്ഞാറന്‍ വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംപ് വിജയം നേടി.
വെര്‍ജീനിയ, ന്യൂജഴ്സി, വെര്‍മണ്ട്, ന്യൂയോര്‍ക്ക്, കൊളറാഡോ, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബൈഡന് വിജയം കൊയ്തു. സെനറ്റിലേക്കുള്ള പോരാട്ടത്തിലും ഇരുപാര്‍ട്ടികളും തുല്യതപാലിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ചില സംസ്ഥാനങ്ങളിലെ ഫലം വളരെ വൈകുമെന്നാണ് സൂചന.
അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്നും ട്രംപ് കുറ്റപ്പെടുത്തി.
Photo Courtesy : Google/ images are subject to copyright