കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി ചുമതലയേറ്റു; കേരള ബാങ്ക് കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി.
കേരള ബാങ്ക് കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി. റിസര്‍വ് ബാങ്കിൻ്റെ മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ച് പ്രൊഫഷണല്‍ ബാങ്കായി കേരള ബാങ്ക് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിൻ്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ബാങ്ക് പങ്കാളിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ബാങ്കിൻ്റെ ആദ്യ ഭരണസമിതി അധികാരമേല്‍ക്കുന്ന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.
കേരളാ ബാങ്കിൻ്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതിയാണ് ചുമതലയേറ്റത്. സി പി എം സംസ്ഥാന സമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റും, എം.കെ കണ്ണന്‍ വൈസ് പ്രസിഡന്‍റുമായി ചുമതലയേറ്റു. കേരള ബാങ്കില്‍ നിന്ന് മലപ്പുറം മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെയായിരുന്നു കേരളാ ബാങ്കിന്‍റെ പ്രഥമ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ ഭരണ സമിതിയിലെത്തിയ 14 പേരും ഇടതുമുന്നണി പ്രതിനിധികളാണ്. സി പി എമ്മിന്‍റെ 12 പേരും സി പി ഐ, കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരുമാണ് അംഗങ്ങള്‍.
പ്രാഥമിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളുമാണ് കേരളാ ബാങ്കിലെ അംഗങ്ങള്‍. 2019 നവംബര്‍ 29 ന് നിലവില്‍ വന്ന കേരളാ ബാങ്ക് ആദ്യ വര്‍ഷം ഒരു ലക്ഷത്തി അയ്യായിരം കോടിയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. 270 കോടിയുടെ പ്രവര്‍ത്തന ലാഭവും നേടി.
Photo Courtesy : Google/ images are subject to copyright