സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി.
സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഓരോ റോഡിലും വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്.
ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാതെ പിഴയീടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജു കോടതിയെ സമീപിച്ചത്. പരമാവധി വേഗതയെ കുറിച്ച് അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറകളില്‍ പതിയുകയും പിന്നീട് അമിത വേഗതയ്ക്ക് പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് സിജു ചൂണ്ടിക്കാട്ടി. മോട്ടോര്‍ വാഹന ചട്ടമനുസരിച്ച് പോലീസിൻ്റെ ഹൈടെക് ട്രാഫിക്ക് വിഭാഗത്തിനു പിഴയീടാക്കാനുള്ള അധികാരമില്ലെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഹര്‍ജിയില്‍ സിജു കമലാസനന്‍ വ്യക്തമാക്കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം ജസ്റ്റിസ് രാജാ വിജയരാഘവനാണ് അമിത വേഗതയ്ക്ക് പിഴയീടാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
Photo Courtesy : Google/ images are subject to copyright