തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി.
തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളാണെന്ന് ആരോപിച്ച് ദീപുവിനെയും സുഹൃത്ത് അരവിന്ദിനെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ തിരുച്ചിറപ്പള്ളി നഗരത്തിന് പുറത്തുള്ള ജീയാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അല്ലൂര്‍ വിശാലാക്ഷമി നഗറില്‍ ദീപുവിനെയും കൂട്ടുകാരന്‍ അരവിന്ദനെയും നാട്ടുകാര്‍ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടു. വീടുകുത്തി തുറക്കാന്‍ എത്തിയതാണെന്നു സംശയമുര്‍ന്നതോടെ മര്‍ദനമായി.
ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദീപു മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. അരവിന്ദിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അരവിന്ദനെ ജിയാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
Photo Courtesy : Google/ images are subject to copyright