പായ് വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റി മലയാളികളുടെ അഭിമാനമായി മാറിയ അഭിലാഷ് ടോമി നാവികസേന കമാന്‍ഡര്‍ പദവിയിൽ നിന്നും വിരമിച്ചു.
നാവികസേന കമാന്‍ഡര്‍ പദവിയില്‍ നിന്ന് അഭിലാഷ് ടോമി വിരമിച്ചു. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. 2013ൽ അഭിലാഷിൻ്റെ ഈ നേട്ടത്തിന് രാജ്യം കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍, ടെന്‍സിങ് നോര്‍ഗെ നാഷനല്‍ അഡ്വഞ്ചര്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
2012 നവംബറില്‍ മുംബൈ തീരത്തു നിന്ന് ‘മാദേയി’ എന്ന പായ്‌വഞ്ചിയില്‍ പുറപ്പെട്ട്, 23100 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് 2013 ഏപ്രില്‍ ആറിന് മുംബൈയിൽ തന്നെ തിരിച്ചെത്തിയാണ് അഭിലാഷ് ടോമി ശ്രദ്ധേയനായത്. പായ്‌വഞ്ചിയില്‍ ലോകംചുറ്റിയ രണ്ടാമത്തെ ഏഷ്യക്കാരന്‍ കൂടിയാണ് അഭിലാഷ് ടോമി.
കോട്ടയം ചങ്ങനാശേരി സ്വദേശിയായ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. 2018 ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്.
തുരീയ എന്ന പായ്‌വഞ്ചിയിലായിരുന്നു യാത്ര. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അദ്ദേഹത്തിന്‍റെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊച്ചി കണ്ടനാട് വെല്യാറ വീട്ടില്‍, നാവികസേന റിട്ട. ലഫ്. കമാന്‍ഡര്‍ വി.സി.ടോമിയുടെയും വല്‍സമ്മയുടെയും മകനാണ്. ബംഗാള്‍ സ്വദേശിയായ ഊര്‍മിമാലയാണ് അഭിലാഷിൻ്റെ ഭാര്യ. 2022ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുമെന്ന് അഭിലാഷ് വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright