വീണ്ടും വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി.

വീണ്ടും വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി.

വീണ്ടും വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈകള്‍ കെട്ടി, അവളുടെ പാന്റിൻ്റെ സിപ്പ് തുറക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗീകാതിക്രമമമായി കണക്കാക്കനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിൻ്റെ പുതിയ വിവാദ ഉത്തരവ്.

മാറിടത്തില്‍ പിടിക്കുന്നതെല്ലാം പോക്‌സോപ്രകാരം ലൈംഗീകാതിക്രമമായി കണക്കാക്കാനാകില്ലെന്ന വിവാദ ഉത്തരവിനു പിന്നാലെയാണ് ബോംബെ ഹൈക്കോടതി പുതിയ ഉത്തരവുമായി എത്തിയിരിക്കുന്നത്.

അഞ്ച് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ശിക്ഷ വിധിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് 50 കാരന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് ജനുവരി 15 ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേഡിവാലയുടെ വിവാദ പരാമര്‍ശം.

പോക്‌സോ വകുപ്പ് നിലനില്‍ക്കണമെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ലൈംഗീകാസക്തിയോടെ സ്പര്‍ശിക്കുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിപ്പിക്കുകയോ വേണം..’ ഹൈക്കോടതി വ്യക്തമാക്കി.

ഇരയുടെ കൈകള്‍ പിടിക്കുക, അല്ലെങ്കില്‍ പാന്റിന്റെ സിപ്പ് അഴിക്കുക എന്നിവ ലൈംഗീകാതിക്രമത്തിന്റെ നിര്‍വചനത്തിന് യോജിക്കുന്നില്ല എന്ന് ജസ്റ്റിസ് ഗണേഡിവാല പറഞ്ഞു.

12 വയസുകാരിയെ ലൈംഗീകമായി അതിക്രമിച്ച കേസില്‍ ഇതേ ജഡ്ജിയുടെ വിധി സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. ഉടുപ്പഴിച്ചിട്ടോ, ഉടുപ്പിനടിയിലുടെയോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിക്കുന്നത് എല്ലായ്മപ്പാഴും ലൈംഗീകാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നായിരുന്നു സ്‌റ്റേ ചെയ്യപ്പെട്ട കേസില്‍ ജസ്റ്റിസ് പുഷ്പ ഗണേഡിവാലയുടെ നിരീക്ഷണം.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.