സൈനികര്‍ക്കായി ബൈക്ക് ആംബുലന്‍സ് സംവിധാനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആര്‍പിഎഫ്.
സൈനികര്‍ക്കായി ബൈക്ക് ആംബുലന്‍സ് സംവിധാനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആര്‍പിഎഫ്. ആദ്യ ബൈക്ക് ആംബുലന്‍സിൻ്റെ ഉദ്ഘാടനം ഇന്ന് ഡല്‍ഹിയില്‍ നിര്‍വ്വഹിക്കും. സിആര്‍പിഎഫും ഡിആര്‍ഡിഒയും ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈയ്ഡ് സയന്‍സും സംയുക്തമായാണ് ബൈക്ക് ആംബുലന്‍സ് വികസിപ്പിച്ചിരിക്കുന്നത്. രക്ഷിത എന്ന പേരിലാണ് ഈ സേവനം ആരംഭിക്കുന്നത്.
വൈദ്യസഹായം കൃത്യസമയത്ത് നല്‍കാത്തതിനെ തുടര്‍ന്ന നിരവധി പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ബൈക്ക് ആംബുലന്‍സ് സേവനം ആരംഭിക്കുന്നത്.
ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്ന ജവാന്മാര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുകയാണ് ബൈക്ക് ആംബുലന്‍സിൻ്റെ ലക്ഷ്യം. ബിജാപ്പൂര്‍, സുക്മ, ദന്തേവാഡ എന്നീ മേഖലകളിലെല്ലാം ഈ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്രദമായിരിക്കുമെന്നാണ് സിആര്‍പിഎഫിൻ്റെ വിലയിരുത്തല്‍. ഈ പ്രദേശങ്ങള്‍ വനമേഖലകളായതിനാല്‍ തന്നെ ഇവിടെ വലിയ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്.
Photo Courtesy : Google/ images are subject to copyright