മുകേഷ് അംബാനിയ്ക്ക് ജെയ്ഷ് ഉല്‍ ഹിന്ദ് ഭീകരസംഘടനയില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചതിന് തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി ഡല്‍ഹി പോലീസ്.
മുകേഷ് അംബാനിയ്ക്ക് ജെയ്ഷ് ഉല്‍ ഹിന്ദ് ഭീകരസംഘടനയില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചതിന് തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി ഡല്‍ഹി പോലീസ്. ഇതിൻ്റെ ഭാഗമായി തീഹാര്‍ ജയിലില്‍ ഡല്‍ഹി പോലീസ് വിശദമായ പരിശോധന നടത്തി. അംബാനിയ്ക്ക് ലഭിച്ച സന്ദേശം തീഹാര്‍ ജയില്‍ പരിസരത്ത് നിന്നും വന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഡല്‍ഹി പോലീസിൻ്റെ സ്‌പെഷ്യല്‍ ടീമാണ് തീഹാര്‍ ജയിലിലെത്തി അന്വേഷണം നടത്തിയത്. ഭീകരസംഘടനയുമായി ബന്ധമുള്ള തടവുകാരുടെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജയില്‍ അന്തേവാസികളുടെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 25 നാണ് മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഒരു ഭീഷണിക്കത്തും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ജെയ്ഷ് ഉല്‍ ഹിന്ദ് രംഗത്തത്തി. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഭീഷണി. ടെലഗ്രാമിലൂടെയാണ് സംഘടന സന്ദേശം അയച്ചത്.
ഈ സന്ദേശം തീഹാര്‍ ജയില്‍ നിന്നും വന്നതാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സന്ദേശം ടെലഗ്രാമിലൂടെ അയയ്ക്കാന്‍ പ്രോക്‌സി സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്. എയര്‍ട്ടല്‍ നമ്പര്‍ ഉപയോഗിച്ചാണ് സന്ദേശം അയച്ചത്. ജെയ്ഷ് ഉല്‍ ഹിന്ദ് ഗ്രൂപ്പില്‍ നിന്നും പേര് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇത് ഒരു വെര്‍ച്വല്‍ ഗ്രൂപ്പ് ആകാനും സാധ്യതയുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright