രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ കേന്ദ്രം നീട്ടി.
രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ കേന്ദ്രം നീട്ടി. രാജ്യത്തെ കോവിഡ് കേസുകളുടെ വര്‍ധനയും ആശങ്കയും കണക്കിലെടുത്താണ് നടപടി. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
അതേസമയം, കാര്‍ഗോ വിമാനങ്ങളുടെ സര്‍വീസ് തുടരും. ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതേസമയം ഇൻ്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ 3,000 കോടി ഡോളര്‍ നഷ്ടമാണ് ഈ വര്‍ഷം മാത്രം ആഗോള ഏവിയേഷന്‍ മേഖലയില്‍ കണക്കാക്കുന്നത്. ആഭ്യന്തര, രാജ്യാന്തര ഫ്ലൈറ്റുകള്‍ റദ്ദു ചെയ്തതു മൂലം കനത്ത നഷ്ടമാണ് മിക്ക എയര്‍ലൈന്‍ കമ്പനികള്‍ക്കുമുള്ളത്.
Photo Courtesy : Google/ images are subject to copyright