വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുനടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു.
വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുനടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ടുകള്‍ ചേര്‍ത്ത് വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പേരില്‍ തന്നെ നിരവധി വോട്ടുകള്‍ ചേര്‍ത്തുള്ള ക്രമക്കേടാണ് നടത്തുന്നതെന്നും അവ നീക്കം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍ വന്‍ ഗൂഡാലോചന നടന്നെന്നും 140 മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ ധാരാളം ഉണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഒരേ ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നത്. പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് കള്ളവോട്ടര്‍മാരുണ്ടെന്നും ആരോപിച്ചു. ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നു.
കൊല്ലത്ത് മാത്രം 2534 വോട്ട് ഇരട്ടിപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത് നാലായിരത്തിലധികം കള്ളവോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകള്‍ തെരഞ്ഞെടുപ്പ് കമീഷന് എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും അവ ഉടനെ നീക്കം ചെയ്ത് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടുകള്‍ ചേര്‍ക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോ എന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയിരക്കുന്നത്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. കള്ളത്തരം കാട്ടിയ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വോട്ടര്‍പട്ടിക സൂഷ്മമായി പരിശോധിച്ച് കുറ്റമറ്റ വോട്ടര്‍ പട്ടിക ഉണ്ടാക്കണമെന്നും പറഞ്ഞു.
Photo Courtesy : Google/ images are subject to copyright